ന്യൂഡൽഹി: സി.ജെ.പി നടത്തിയ പ്രക്ഷോഭത്തിന്റെ തുടർച്ചയ്ക്ക് രാജധാനി ഇന്ന് സാക്ഷ്യം വഹിക്കും. സമരക്കാർക്കുനേരെയുണ്ടായ പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കേൾക്കാൻ മുൻപ് സമയമില്ലെന്ന് അറിയിച്ചിരുന്ന സുപ്രീം കോടതി, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചു. ......
ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ എഫ്.ഐ.ആർ നേരിടുന്ന വിദ്യാർത്ഥികൾക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് വാഗ്ദാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കേസിൽപെട്ടവർക്ക് പിന്തുണ നൽകാനായി കോക്രോച്ച് ജനതാ പാർട്ടി (CJP) രൂപീകരിച്ച ഫണ്ടിലേക്കാണ് അദ്ദേഹം ഈ തുക സംഭാവന നൽകിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ......

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (BNSS) സെക്ഷൻ 38 അനുസരിച്ച് ചോദ്യം ചെയ്യ വേളയിൽ പ്രതിക്ക് അഭിഭാഷകനെ കാണാനുള്ള അവകാശമുണ്ടെങ്കിലുംചോദ്യം ചെയ്യൽ പ്രക്രിയയിലുടനീളം അഭിഭാഷകന് ഭൗതികമായി സന്നിഹിതനാകാൻ നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
കേസിലെ പശ്ചാത്തലം
പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്ന വേളയിൽ രണ്ട് അഭിഭാഷകരെ നാമനിർദ്ദേശം ചെയ്യാനും, ചോദ്യം ചെയ്യലിന്റെ ഏത് ഘട്ടത്തിലും ഇതിലൊരാൾക്ക് സന്നിഹിതനാകാനും അനുവദിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻപ് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകന് തുടർച്ചയായി സാന്നിധ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും അന്വേഷണത്തിന് തടസ്സമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ നീരീക്ഷണം
സംസ്ഥാന സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉപാധിയിൽ ഭേദഗതി വരുത്തി.
"ബി.എൻ.എസ്.എസ് സെക്ഷൻ 38 നൽകുന്ന അവകാശം ചോദ്യം ചെയ്യൽ വേളയിൽ ഇഷ്ടമുള്ള ഒരു അഭിഭാഷകനെ കാണാനുള്ളത് മാത്രമാണ്. ......
ചെന്നൈ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വൈകിട്ടത്തെ ലഘുഭക്ഷണത്തിനിടെ ഗുരുതര അശ്രദ്ധ. മൈസൂരു–ചെന്നൈ വന്ദേഭാരതിൽ ചായയ്ക്കൊപ്പം നൽകിയ പരിപ്പ് വടയ്ക്കുള്ളിൽ ഫെവിക്വിക് പശയുടെ ട്യൂബ് കണ്ടെത്തിയതായി യാത്രക്കാർ ആരോപിച്ചു. ......
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതായി ഡൽഹി പൊലീസ്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ സമരത്തിൽ പങ്കെടുത്തവരിൽ 2,873 പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇവരിൽ 989 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. ......
ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിനുള്ളിൽ നിലവിളക്ക് കത്തിച്ചും ചന്ദനത്തിരി തെളിച്ചും പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിന്റെ മുകളിലെ സൈഡ് ബർത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തിയത്. ......
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) 31 ജിബി ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്കായി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ആലിബൈ സൈബർ ഫോറൻസിക് സ്ഥാപനമാണ് ഡാർക്ക് വെബ് നിരീക്ഷണത്തിനിടെ ഈ വിവരങ്ങൾ കണ്ടെത്തിയതെന്ന് അറിയിച്ചത്.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകളും മിസൈൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെ നിരവധി ഫയലുകൾ വിൽപനയ്ക്കുണ്ടെന്നാണ് അവകാശവാദം. ......
വാരാണാസി: നഴ്സറി വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരനോട് അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ പോലീസ് കേസെടുത്തു. ക്ലാസിനിടെ പാന്റിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും, എഫ്.ഐ.ആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി അസം, പശ്ചിമ ബംഗാൾ, ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കുശേഷമാണ് വ്യാപകമായി കേസെടുത്തതെന്നാണ് സംഘടനയുടെ ആരോപണം. ......
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് അഴിമതിക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നത്! സർക്കാർ ഓഫീസുകളിൽ നിലനിന്നുപോന്ന കൈക്കൂലി സമ്പ്രദായം എല്ലാം നിന്ന്പോയ രീതിയിലാണ് വിജയ്യുടെ ഭരണം നടന്നു വരുന്നത്! ഇതിനാൽ ഇതിന് മുൻപ് ഭരണത്തിലിരുന്നവർ ഒരുപാട് പ്രതിസന്ധികളെയാണ് നേരിട്ട് വരുന്നത്! വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ അടുത്ത് തന്നെ നിയമസഭയിൽ തങ്ങളുടെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോകുകകയാണ്!
വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തമിഴ്നാട് സർക്കാറിന്റെ അടുത്ത ബഡ്ജറ്റ് എങ്ങിനെയായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് തമിഴ്നാട് ജനത! അങ്ങിനെയിരിക്കെയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെ തമിഴ്നാട്ടിൽ ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം കുറിച്ചും, അതിന് കാരണമായ ഉദ്യോഗസ്ഥർ, പുറത്തുള്ള അഴിമതിക്കാർ എന്നിവരെ കുറിച്ചുമുള്ള ഒരു പട്ടിക പുറത്തുവിടാനും തമിഴ്നാട് സർക്കാരിന്റെ ധനമന്ത്രിയായ മരിയ വിൽസൺ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇത് സംബന്ധമായുള്ള സൂചനയും നൽകിയിരിക്കുന്നത്. ......